നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 28 June 2025

സാക്ഷാല്‍‌കരിക്കപ്പെട്ട സ്വപ്‌നം

മുല്ലശ്ശേരി കുന്നത്ത് താമസിക്കുന്ന വിധവയായ ഒരു സ്‌ത്രീ ഒരു വാടക വീട്ടിലായിരുന്നു താമസം.മാസാന്തം ലഭിക്കുന്ന ഒരു വിഹിതം ജീവിതം കൂട്ടിമുട്ടിക്കാന്‍ തന്നെ വലിയ പ്രയാസത്തിലായിരുന്നു.ഈ സാധു സ്‌ത്രീയുടെ സ്വന്തമായൊരു കിടപ്പാടം എന്ന സ്വപ്‌നസാക്ഷാല്‍‌കാരം എങ്ങിനെ സാധ്യമാകും എന്ന ചിന്ത കുറച്ചു നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും എവിടെ തുടങ്ങണമെന്നറിയുമായിരുന്നില്ല.

അതിന്നിടെ വാടക്ക് താമസിക്കുന്ന വാടകവീട് വില്‍‌ക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.സ്വാഭാവികമായും മറ്റൊരു സ്ഥലം താമസിക്കാന്‍ കണ്ടെത്താന്‍ ഇവര്‍ നിര്‍‌ബന്ധിതയായി.എന്തിന്‌ മറ്റൊരു സ്ഥലം കണ്ടെത്തണം ഇവര്‍‌ക്ക് ഇതു വാങ്ങിയാല്‍ മതിയല്ലോ എന്നായിരുന്നു സഹധര്‍‌മിണിയുടെ അഭിപ്രായം.ഭീമമായ തുകയൊന്നും അല്ല.എല്ലാവരും കൂടെ മനസ്സ് വെച്ചാല്‍ പൂര്‍‌ത്തീകരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസവും കൂടെ പകര്‍‌ന്നപ്പോള്‍ പിന്നെ കാര്യങ്ങള്‍ ഓരോന്നും യഥാവിധി നടന്നു.

ഞാനും കുടും‌ബവും അയല്‍വാസിയും കുടും‌ബവും ചേര്‍‌ത്തു പിടിച്ചു.ഒപ്പം കുന്നത്തെ മഹല്ല് നേതൃത്വവും.പ്രസ്‌തുത വിവരങ്ങള്‍ സം‌ക്ഷിപ്‌തമായി ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നേതൃത്വവുമായി പങ്കുവെക്കപ്പെട്ടപ്പോള്‍ ലഭിച്ച അനുഭാവപൂര്‍‌ണ്ണമായ മറുപടി ഏറെ ശ്ലാഘനീയമായിരുന്നു.ആദ്യ ഗഡു ഖ്യുമാറ്റിന്റെ സമാഹരണമായിരുന്നു. രണ്ടാമത്തെ ഗഡു അയല്‍‌വാസി അഹമ്മദ് കബീര്‍ സാഹിബിന്റെയും  ഒമാനില്‍ നിന്നുള്ള സുഹൃത്തുക്കളുടെയും സമാഹരണവും ആയിരുന്നു. ബാക്കി തുക റജിസ്‌ട്രേഷന്‍ സമയത്ത് കൊടുക്കാനുള്ളത് ഖത്തറില്‍ സ്വരൂപിക്കാനും കഴിഞ്ഞു.

ചില സാങ്കേതിക കാരണങ്ങളാല്‍ യഥാസമയം റജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ വന്നിരുന്നു. കഴിഞ്ഞ ദിവസം (ജൂണ്‍ 28 ) ആണ്‌ രജിസ്‌ടേഷന്‍ നടന്നത്.മുഴുവന്‍ തുകയും ബന്ധപ്പെട്ടവര്‍‌ക്ക് കൈമാറി.അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒരു കൊച്ചു പുരയിടവും ഒരു തുണ്ട് ഭൂമിയും വലിയകത്ത് ആമിനുത്താക്ക് സ്വന്തം.

പ്രതീക്ഷ വെച്ച പലരും യഥാവിധി പരിഗണിക്കാതിരുന്നതില്‍ മനസ്സില്‍ വേദന ജനിപ്പിച്ചിരുന്നു.എന്നാല്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ ചിലതൊക്കെ നേടാനും സാധിച്ചു.റമദാനിലെ സമാഹരണങ്ങളുടെ പെരുമഴക്കാലത്തും സുമനസ്സുകള്‍ പ്രിയപ്പെട്ട സഹോദരങ്ങള്‍ പരമാവധി തങ്ങളുടെ വിഹിതങ്ങള്‍ നല്‍‌കിയപ്പോള്‍ ഒരു സ്വപ്‌നം സാക്ഷാല്‍‌കരിക്കപ്പെടുകയായിരുന്നു.

ആത്മവിശ്വാസത്തോടെ പടച്ച തമ്പുരാനില്‍ ഭരമേല്‍‌പ്പിച്ച് നിശ്ചയ ദാര്‍‌ഢ്യത്തോടെ  ഇറങ്ങിപ്പുറപ്പെട്ടാല്‍ പൂര്‍‌ത്തീകരിക്കാന്‍ സാധിക്കാത്ത ഒന്നുമില്ല.

കൂടെ നിന്നവര്‍‌ക്കും പ്രേരിപ്പിച്ചവര്‍‌ക്കും ഒരിക്കല്‍ കൂടെ നന്ദി പ്രകാശിപ്പിക്കുന്നു.

കരുണാവാരിധിയായ അല്ലാഹു ഈ സദുദ്യമം സ്വീകരിക്കുമാറാകട്ടെ.

===========













Saturday, 21 June 2025

ആസാദ് യാത്രയായി

അബ്‌ദുല്‍ കലാം ആസാദ് ഉമര്‍ഭായിയുടെ ജനാസ തിരുനെല്ലൂര്‍ മഹല്ല് ഖബര്‍‌സ്ഥാനില്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.ജൂണ്‍ 20 ന്‌ അബുദാബിയില്‍ വെച്ച് പുലര്‍‌ചയ്‌ക്കായിരുന്നു അന്ത്യം. ജൂണ്‍ 21 നാണ്‌ മൃതദേഹം നാട്ടിലേക്കെത്തിച്ച് ഖബറടക്കം നടന്നത്.

പുവത്തൂര്‍ പരേതനായ വലിയകത്ത് ഉമര്‍‌ഭായിയുടെ മകനാണ്‌ ആസാദ്.പഠനത്തിലും പഠനാനന്തരവും ജോലിയിടങ്ങളിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച പരിശ്രമശാലിയായിരുന്നു അബ്‌ദുല്‍ കലാം ആസാദ്.

എമിറേറ്റ്‌സിലായിരുന്നു പ്രവാസത്തിന്റെ തുടക്കം. ഇടവേളയില്‍ ഖത്തറിലും ഉണ്ടായിരുന്നു.വീണ്ടും തിരിച്ച് എമിറേറ്റ്‌സിലേക്ക് പോയി കുടും‌ബത്തോടൊപ്പം അബുദാബിയിലായിരുന്നു.

നാട്ടിലും പ്രവാസലോകത്തും ഉള്ള പ്രാദേശിക കൂട്ടായ്‌മകള്‍ ആസാദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മാതാവ്‌ ഐഷമോള്‍.ഭാര്യ:സബിത.മകന്‍ മെഹബിന്‍.മൂന്ന് സഹോദരന്മാര്‍: നാഷാദ്, ഇര്‍‌ഷാദ്, ഷം‌സാദ്. സഹോദരിമാര്‍: റുഖ്‌സാന, റഹാന, റസിയാന, നാഹിദ.സഹോദരീ ഭര്‍‌ത്താക്കന്മാര്‍:ജബ്ബാര്‍,ഷം‌സു കടയില്‍,ഹംസ,നൗഷാദ്.

അബ്‌ദുല്‍ കലാം ആസാദിന്റെ ആകസ്‌മിക മരണവിവരം അറിഞ്ഞത് മുതല്‍ എല്ലാ സഹായ സഹകരണങ്ങളുമായി മുന്നിട്ടിറങ്ങിയ പ്രവാസത്തിലും നാട്ടിലും ഉള്ള വ്യക്തിത്വങ്ങളോടും കൂട്ടായ്‌മകള്‍‌ക്കും കലാമിന്റെ കുടും‌ബം നന്ദി രേഖപ്പെടുത്തി.പരേതന്റെ പാരത്രിക വിജയത്തിനായി പ്രത്യേകം പ്രാര്‍‌ഥിക്കാനും അഭ്യര്‍‌ഥിച്ചു.

==========

ഷിഹാബ്‌ ഇബ്രാഹീമിന്റെ ഒരു അനുശോചന കുറിപ്പ്

വിശ്വസിക്കാനാവാത്ത വിയോഗം. പ്രിയപ്പെട്ട ആസാദ് ഭായ്....

മരണം സുനിശ്ചിതമാണ്.പക്ഷെ ചില മരണങ്ങൾ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. ഈറനണിയിക്കും.,ഹൃദയ വേദനയോടെ അത് നമ്മുടെ കൂടെനിൽക്കും ഓർമകളിൽ നിന്ന് അടർന്നു പോകില്ല.നമ്മുടെ നിത്യ ജീവിതത്തിൽ വിശേഷങ്ങൾ പരസ്പരം പങ്ക് വെച്ച് സജീവമായി ഇടപെട്ടിരുന്ന ഒരാൾ എവിടെയോ എന്തൊക്കെയോ പറയാൻ ബാക്കിവെച്ച്‌ പെട്ടെന്ന് ഒരു ദിവസം യാത്രയാകുന്നു!!

ഒരു അർധവിരാമത്തിന്റ  മൗനത്തിനിടയിലെവിടയോ വെച്ച് നമുക്കാരെയും നഷ്ടപ്പെടാമെന്ന മരണമെന്ന യാഥാർഥ്യത്തെ അതിന്റെ എല്ലാവേദനയെയും നഷ്ടങ്ങളെയും  അംഗീകരിച്ചു സ്വീകരിക്കുക.

ഓരോ മരണവും ജീവിച്ചിരിക്കുന്ന നമുക്ക് പാഠമാണ് മരണം നമ്മുടെ പിന്നിലും പതുങ്ങി നിൽക്കുന്നുണ്ട്.ജീവിത രംഗത്തെ തിരക്കുകൾക്കും ആകുലതകൾക്കുമിടയിലും നാട്ടിലെയും, കുടുംബത്തിലെയും വിശേഷങ്ങൾ അറിയാൻ  സമയം കണ്ടെത്തുകയും നിറഞ്ഞ പുഞ്ചിരിയോടെ എല്ലാകാര്യങ്ങളിലും സൗഹൃദങ്ങളിലും തന്റേതായ വേറിട്ടൊരിടം കണ്ടെത്തുകയും ചെയ്ത പ്രിയപ്പെട്ട സഹോദരൻ ആസാദ് ഭായിയുടെ ആകസ്മിക വിയോഗം ഒരു നൊമ്പരമായി നമ്മുടെയൊക്കെ ഹൃദയങ്ങളിൽ പ്രാർത്ഥനയോടെ എന്നും നിലനിൽകട്ടെ.....

സൗഹൃദങ്ങളിഷ്ടപ്പെടുകയും സ്‌നേഹത്തിൽ ചാലിച്ച വാക്കുകളുമായി ഹൃദയന്തരാളങ്ങളിൽ ഇടം നേടുകയും ചെയ്ത  സഹോദരൻ നാഥനിലേക്ക് യാത്രയായിരിക്കുന്നു...

അല്ലാഹു മർഹമത്തും മഗ്‌ഫിറത്തും നൽകി സ്വർഗത്തിന്റെ അവകാശികളിൽ ഉൾപ്പെടുത്തുമാറാകട്ടെ...

ജീവിച്ചിരിക്കുന്ന മാതാവിനും ഭാര്യ, മകൻ, സഹോദരി സഹോദരന്മാർക്കും കുടുംബാംഗങ്ങൾക്കും ക്ഷമയും സമാദാനവും അനുഗ്രഹിച്ചരുളുമാറാകട്ടെ...

ഷിഹാബ്‌ ഇബ്രാഹീം ...

==========

Wednesday, 11 June 2025

ദുരന്തമായി വിനോദയാത്ര

ദോഹ ഖത്തര്‍: കെനിയയിൽ അഞ്ചു മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബസ്സിലുണ്ടായിരുന്നത് 32 പേരാണെന്നാണ് അറിയുന്നത്. ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറില്‍ നിന്ന്  മൂന്ന് ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവവറും ഉള്‍പ്പെടെയാണിത്. 14 മലയാളികളും കർണാടക, ഗോവ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. പ്രാദേശികസമയം  തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കായിരുന്നു അപകടം.

അപകടത്തില്‍ മരണപ്പെട്ട രണ്ട്‌പേര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് സ്വദേശികളായ ഉമ്മയും മകളുമാണ്‌.കുറ്റിക്കാട്ട് ചാലില്‍ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്‌ന (29),മകള്‍ റൂഹി മെഹ്‌റിന്‍ (18 മാസം).

പാലക്കാട് കോങ്ങാട്‌ മണ്ണൂര്‍ പുത്തന്‍ പുര രാധാകൃഷ്‌ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (8),തിരുവല്ല സ്വദേശിനിയായ ഗീത ജോഷി ഐസക് (58),എന്നിവരാണ്‌ മരിച്ച മറ്റു മലയാളികള്‍. 

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെയും പ്രവാസി കാര്യവകുപ്പിന്റെയും  ഒക്കെ ഇടപെടലുകളിലൂടെ പുരോഗമിക്കുന്നുണ്ട്.

വെങ്കിടങ്ങ് തൊയക്കാവ് സ്വദേശിയായ മുഹമ്മദ് ഹനീഫ് ഉള്‍‌പ്പെടെ പരിക്കേറ്റ 27 പേരെ ന്യാഹരുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതനായ മുഐമിന്‍ മാഷുടെ സഹോദരന്‍ ഹനീഫ് ഹാജിയുടെ മകനാണ്‌ മുഹമ്മദ് ഹനീഫ്.നകുരു കൗണ്ടിയില്‍ നിന്ന്‌ ലൈക്കിപിയ കൗണ്ടിയിലേക്ക് ന്യാഹുരു തോം‌സണ്‍ വെള്ളച്ചാട്ടം കാണാന്‍ പോകുന്നതിന്നിടെയാണ്‌ അപകടത്തില്‍ പെട്ടത്.

ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് കെനിയൻ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബസ് ഏകദേശം പത്ത് മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. ബസിന്‍റെ മേൽകൂരകൾ തകർന്ന നിലയിലാണ്​ താഴെ പതിച്ചത്​.

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു.മസായിമാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍.

സേവന പ്രവര്‍‌ത്തകരും ഔദ്യോഗിക അനൗദ്യോഗിക സന്നദ്ധസേവകരും രം‌ഗത്തുണ്ട്.അപകട വിവരം അറിഞ്ഞതു മുതല്‍ ചാവക്കാട് തിരുനെല്ലൂര്‍ സ്വദേശി ഷരീഫ് അഹമ്മദ് വിശദാം‌ശങ്ങള്‍ പങ്കുവെക്കുന്നതിലും സേവന പ്രവര്‍‌ത്തനത്തിലും സജീവ സാന്നിധ്യമാണ്‌.



Saturday, 31 May 2025

ഹാദി അഫ്‌സല്‍

ഗ്രീൻ വാലി അക്കാദമിയുടെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ  ഹാദി അഫ്‌സല്‍, ഒന്നാംസ്ഥാനം നേടിയിരിക്കുന്നു.ഹാദി യുടെ ഭാവി പഠനത്തിലും ജീവിതത്തിലും എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ.

ഉദയം പഠനവേദി,നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി തുടങ്ങിയ പ്രാദേശിക കൂട്ടായ്‌മകള്‍ ആശംസകൾ നേര്‍‌ന്നു.

Saturday, 24 May 2025

കോവിഡ് ജാഗ്രതാ നിര്‍‌ദേശം

കോവിഡ് ബാധിതരുടെ എണ്ണം വര്‍‌ദ്ദിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പ്രാദേശിക ആരോഗ്യവകുപ്പുകള്‍ ജാഗ്രതാ നിര്‍‌ദേശം നല്‍‌കിയിരിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് ബാധിരുടെ എണ്ണമുയരുന്നു. ഏപ്രില്‍ വരെ നൂറില്‍ താഴെ നിന്ന കോവിഡ് ബാധിതരുടെ എണ്ണം മേയ് മാസത്തില്‍ 273 ആയി ഉയര്‍ന്നു. രോഗലക്ഷണമുളളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍‌കി. ചെറിയ തോതിലാണെങ്കിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. 

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത് കോട്ടയത്താണ്. 82 പേര്‍ക്കാണ് രോഗബാധ. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം ഉണ്ടായതിനു പിന്നാലെയാണ് കേരളത്തിലും രോഗബാധിതരുടെ എണ്ണമുയരുന്നത്. 

ഗര്‍ഭിണികള്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗപരിശോധന നടത്തുന്നത്. ഇനി മുതല്‍ ജലദോഷം, തൊണ്ട വേദന , ചുമ , ശ്വാസതടസം തുടങ്ങിയ ലക്ഷങ്ങളുമായി ചികില്‍സ തേടുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍‌കി. ആശുപത്രികളില്‍ മാസ്‌ക്‌ നിര്‍ബന്ധമാക്കി. ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്.

തൃശൂര്‍ - മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തില്‍ നിന്നും  പ്രാദേശിക തലത്തില്‍ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നല്‍‌കിയിട്ടുണ്ട്.


Friday, 23 May 2025

ഉയര്‍‌ന്ന വിജയത്തില്‍ ഉമര്‍ ഫാരിസ്

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി  കൂട്ടായ്‌മകള്‍ ആശം‌സകള്‍ നേര്‍‌ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍‌ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.

ഉമർ ഫാരിസ് ഫൈസല്‍ കരീം  +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.നന്മതിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി പ്രവര്‍‌ത്തക സമിതി അം‌ഗം ഫൈസല്‍ കരീമിന്റെ മകനാണ്‌.

പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമർ ഫാരിസിന്‌ ഭാവി ജീവിതത്തില്‍ ഉന്നതികളിലെത്താനാകട്ടെ എന്ന്‌ ആശം‌സാ സന്ദേശത്തില്‍ അറിയിച്ചു.

Thursday, 22 May 2025

തമീം ത്വാലിബിന്‌ വിജയത്തിളക്കം

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി  കൂട്ടായ്‌മകള്‍ ആശം‌സകള്‍ നേര്‍‌ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍‌ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.

 പരേതനായ വടക്കന്റെകായില്‍ ത്വാലിബിന്റെ മകന്‍ തമീം ത്വാലിബ് +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച തമീം ത്വാലിബിന്‌ ഭാവി കലാലയ ജീവിതത്തിലെ വിജ്ഞാന വിഥികളില്‍ കൂടുതല്‍ പ്രശോഭിക്കാനാകട്ടെ എന്ന് ആശിക്കുന്നു.ആശം‌സാ സന്ദേശത്തില്‍ അറിയിച്ചു.

തിളക്കത്തോടെ റിസ്‌വാന

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി  കൂട്ടായ്‌മകള്‍ ആശം‌സകള്‍ നേര്‍‌ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍‌ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.

ഷിഹാബ് ഇബ്രാഹീമിന്റെ മകൾ ഫാത്വിമ റിസ്‌വാന  +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.കഴിഞ്ഞ വര്‍‌ഷങ്ങളില്‍ പത്താം തരത്തിലും മദ്രസ്സാ പൊതു പരീക്ഷയിലും ഒക്കെ പത്തരമാറ്റ് വിജയം നേടിയ റിസ്‌വാന വീണ്ടും തന്റെ പഠന മികവ് തെളിയിച്ചിരിക്കുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച ഫാത്വിമ റിസ്‌വാനയുടെ ഭാവി ജീവിതത്തിലെ പാഠ പഠന വിജ്ഞാന വിഥികള്‍ പ്രശോഭിക്കട്ടെ എന്ന് ആശിക്കുന്നു.ആശം‌സാ സന്ദേശത്തില്‍ അറിയിച്ചു.

പരീത് ചിറക്കല്‍ വിടപറഞ്ഞു

തിരുനെല്ലൂർ പരേതനായ ചിറക്കൽ മുഹമ്മദാജിയുടെ മകൻ പരീത് സാഹിബ്‌ മരണപ്പെട്ട വിവരം  അറിയിക്കുന്നു. ഖബറടക്കം 23.05.25 (വെള്ളിയാഴ്‌ച) രാവിലെ 10 മണിക്ക് തിരുനെല്ലൂർ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനിൽ നടക്കും.പരേതന്റെ പാരത്രിക ജീവിതം അല്ലാഹു പ്രകാശപുരിതമാക്കി അനുഗ്രഹിക്കട്ടെ.

Tuesday, 13 May 2025

നിഹാലിന്‌ അഭിനന്ദനങ്ങള്‍

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി ആശം‌സകള്‍ നേര്‍‌ന്നു.

നന്മ തിരുനെല്ലൂർ സാം‌സ്‌ക്കാരിക സമിതിയുടെ പ്രവര്‍‌ത്തക സമിതി അംഗം ഷിയാസ് അബൂബക്കറിന്റെ  മകൻ മുഹമ്മദ് നിഹാൽ CBSE Plus 2 സയൻസ് സ്ട്രീം എക്സാം 95.8% Full A1 ൽ വിജയം നേടാനായതിന്റെ സന്തോഷം പങ്കുവെക്കപ്പെട്ടു.

പാഠ്യ പാഠ്യേതര രം‌ഗത്ത് മികവ്‌ തെളിയിച്ച മുഹമ്മദ്‌ നിഹാലിന്  ഉന്നതങ്ങളില്‍ എത്തിച്ചേരാന്‍ കഴിയട്ടെ എന്ന് നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു.  

Thursday, 8 May 2025

മുഹമ്മദന്‍‌സ് ദശവാര്‍‌ഷികാഘോഷം

ഖത്തറിലെ കായിക പ്രേമികള്‍ക്കിടയിൽ പ്രൗഡിയോടെ ശിരസ്സുയര്‍‌ത്തി നിൽക്കുന്ന മുഹമ്മദൻസ് ഖത്തറിന്റെ  ദശവാര്‍‌ഷികാഘോഷം വിപുലമായ കായിക മത്സര പരിപാടികളോടെ ഒരുക്കുമെന്ന്‌ സം‌ഘാടകര്‍ അറിയിച്ചു.

സെപ്റ്റംബർ മുതൽ ജനുവരി വരെ  അഞ്ച് മാസം നീണ്ടു നില്‍‌ക്കുന്ന  വിധത്തിലാണ്‌ ആസൂത്രണം ചെയ്യുന്നത്.വിവിധ ഇനങ്ങളിലുള്ള കായിക മത്സരങ്ങളും രക്തദാന കേമ്പും ആഘോഷത്തിന്റെ ഭാഗമാകും. വിപുലമായ കലാസാം‌സ്‌ക്കാരിക പരിപാടികളോടെ മുഹമ്മദന്‍‌സ് ഖത്തര്‍ ദശവാര്‍ഷികാഘോഷത്തിന്‌ സമാപനം കുറിക്കും.

സെപ്റ്റംബർ ആദ്യം പെനാൽറ്റി ഷൂട്ട് ഔട്ട്‌ ടൂർണമെന്റും ശേഷം ചെസ്സ് ടൂർണമെന്റും തുടർന്ന് ബാഡ്‌മിന്റൺ ടൂർണമെന്റും എന്ന ക്രമത്തിലാണ്‌ ആസൂത്രണം ചെയ്യുന്നത്. 

തെരഞ്ഞെടുത്ത 16 ടീമുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ടൂർണമെന്റും നവംബർ ഡിസംബർ മാസങ്ങളിലെ ഉചിതമായ സമയത്ത് ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കും.ടൂർണമെന്റുകൾക്ക് ശേഷം ജനുവരിയിൽ റമദാന്‍ തുടങ്ങുന്നതിനു മുമ്പ് കലാ സാം‌സ്‌ക്കാരിക പരിപാടികളോടെ വാർഷികാഘോഷങ്ങള്‍‌ക്ക് കൊടിയിറങ്ങും.

സം‌ഘാടനത്തിന്റെ സൗകര്യത്തിനു വേണ്ടി വിവിധ വകുപ്പുകള്‍‌ക്കും മത്സരങ്ങള്‍‌ക്കും ഉപസമിതികളെ ഉത്തരവാദപ്പെടുത്തിയതായും ജനറല്‍ സെക്രട്ടറി അറിയിച്ചു.

ദശവാര്‍‌ഷികാഘോഷത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍‌ത്ത പ്രത്യേക യോഗത്തിനു ശേഷമാണ്‌ സെക്രട്ടറിയുടെ വിശദീകരണം.

അസിസ്റ്റന്റ് സെക്രട്ടറി ഹം‌ദാന്‍ ഹം‌സയുടെ ആമുഖത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് സലിം നാലകത്ത് അധ്യക്ഷത വഹിച്ചു. 

MQ മുഖ്യ  രക്ഷാധികാരി ഷറഫ് പി ഹമീദ് 10 വർഷത്തെ മുഹമ്മദൻസ് ഖത്തറിന്റെ വളർച്ചയെയും, അംഗങ്ങൾക്കിടയിൽ നില നിൽക്കുന്ന സ്നേഹ സൗഹൃദ ബന്ധങ്ങളെയും  പ്രകീർത്തിച്ചു.MQ വിന്റെ പ്രാരംഭം മുതൽ ഇതുവരെ നൽകിയ സഹകരണം തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം  അറിയിച്ചു. 

മുഹമ്മദൻസ് ഖത്തര്‍ തുടര്‍‌ച്ചയായ വര്‍‌ഷങ്ങളില്‍ നടത്തിവന്നിരുന്ന ഏറെ പ്രശം‌സിക്കപ്പെട്ട കായികമത്സരങ്ങള്‍,ഒരു പ്രത്യേക സാഹചര്യത്തില്‍  സം‌ഘടിപ്പിക്കാനാകാതെ വന്നതില്‍ നേതൃത്വം ഖേദം പ്രകടിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.ജി.റഷീദ്, മാനേജർ ഷൈദാജ്‌ എംകെ തുടങ്ങിയവര്‍ ഇക്കാര്യം അടിവരയിട്ട് ഉണര്‍‌ത്തുകയും ചെയ്‌തു.

ഷറഫ് പി ഹമീദ്, സലിം നാലകത്ത്,  കെ.ജി റഷീദ്,ഷൈദാജ്‌ എം.കെ, ഷറഫു കെ.എസ്,ഹംദാൻ ഹംസ,ഷഹീർ അഹമ്മദ്,തൗഫീഖ് താജുദ്ദീൻ, മൊയ്‌നു, റഷാദ് ഖുറൈഷി, സജി മാസ്റ്റർ, ഫിറോസ് അഹമ്മദ്,  സാജിദ് യൂസുഫ്, നിഷീദ് മൻസൂർ, ഷാഹുൽ ഹുസൈൻ, ഷെഫീഖ് മുഹമ്മദ്, റഹ്‌‌മാന്‍ സഗീർ, ജാസിം ഹനീഫ,റഈസ് സഗീർ തുടങ്ങിയവർ യോഗത്തെ ധന്യമാക്കി.

ഏറെ ക്രിയാത്മകമായ ചർച്ചകളിൽ സമിതി അം‌ഗങ്ങള്‍ സജീവമായി പങ്കെടുത്തു ജോയിന്റ് സെക്രെട്ടറി ഷറഫു കെ.എസ് നന്ദി പ്രകാശിപ്പിച്ചു.

-------------

ദിമീഡിയ

Wednesday, 7 May 2025

ഖുറൈഷിയുടെ റൂഹാനികള്‍

സൈനുദ്ദീന്‍ ഖുറൈഷിയുടെ റൂഹാനികള്‍ കഥാ സമാഹാരം പ്രകാശനം ചെയ്യുന്നു.

കഥയിലൂടെ ജീവിതത്തിലെ സന്ദേശങ്ങള്‍ വിനിമയം ചെയ്യുകയാണ്‌.സൈനുദ്ദീന്‍ ഖുറൈഷി.പഞ്ചേന്ദ്രിയ നിഷ്‌ഠമായ,ഉള്ള് തൊട്ട അനുഭവങ്ങളെ സ്വകീയമായ ഭാഷയില്‍ ദുര്‍‌ഗ്രഹതയില്ലാതെ പറയുന്നിടത്ത് കഥ നേര്‍‌വഴിയില്‍ സഞ്ചരിക്കുന്നു.

ശ്രീ പിടി കുഞ്ഞു മുഹമ്മദ് പരിപാടി ഉദ്‌ഘാടനം ചെയ്യും.ഡോ.സി രാവുണ്ണി അഡ്വ.മുഹമ്മദ് ഗസ്സാലിക്ക്  പുസ്‌തകം നല്‍‌കിക്കൊണ്ട് പ്രകാശനം നിര്‍‌വഹിക്കും.ശ്രീ പ്രസാദ് കാക്കശ്ശേരി പുസ്‌തകം പരിചയപ്പെടുത്തും.

2025 മെയ്‌ 12 ന്‌ പുവ്വത്തൂര്‍ വ്യാപാരഭവനില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രകാശന പരിപാടിയില്‍ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

അഹമ്മദ് മൊയ്‌നുദ്ദീന്‍, പ്രേം ശങ്കര്‍ അന്തിക്കാട്‌,പി.ജി സുബിദാസ്,ആഷിക് വലിയകത്ത്,ടി.എന്‍ ലെനിന്‍ ,സി.എഫ് രാജന്‍,ഷിനോദ് എളവള്ളി,സജീഷ് കുറുവത്ത്,ബി.ആര്‍ സന്തോഷ്,റഹ്‌മാന്‍ തിരുനെല്ലൂര്‍,ആര്‍.എ അബ്‌ദുല്‍ ഹകീം തുടങ്ങിയ സാഹിത്യ സാം‌സ്‌ക്കാരിക മേഖലയിലുള്ളവര്‍ വേദിയെ ധന്യമാക്കും.

പുരോഗമന കലാ സാഹിത്യ സം‌ഘം ചിറ്റാട്ടുകര സം‌ഘടിപ്പിക്കുന്ന പ്രകാശന പരിപാടിയില്‍ പ്രസിഡന്റ്‌ ഡോ.വിനു വടേരി,സെക്രട്ടറി സി.ടി ജാന്‍‌സി എന്നവര്‍ നേതൃത്വം നല്‍‌കും.



Tuesday, 6 May 2025

മൂസ്സ പുളിപ്പറമ്പിൽ

പടൂർ പുളിപ്പറമ്പിൽ ഖാദർ മകൻ മൂസ്സ മരണപ്പെട്ടു.കുറച്ച് കാലമായി രോഗ ശയ്യയിലായിരുന്നു.

ഖബറടക്കം ഇന്ന്  വൈകീട്ട് 5 മണിക്ക്  പാടൂർ  ജുമാമസ്‌‌ജിദ്‌ ഖബര്‍‌സ്ഥാനില്‍ നടക്കും

(പെരിങ്ങാട് തയ്യപ്പില്‍ സെയ്‌തുക്കാടെ സഹോദരിയുടെ മകന്‍),(പാലപ്പറമ്പില്‍ സഹോദരങ്ങളുടെ അമ്മാവന്റെ മകന്‍), (അസീസ് മഞ്ഞിയിലിന്റെ അളിയന്‍ പി.സി മുഹമ്മദിന്റെ സഹോദരിയുടെ ഭര്‍‌ത്താവ്)

മക്കള്‍ :- നൗഷാദ്,ഷിഹാബ്,റൈഹാന,ഷറീന.

മരുമക്കള്‍ :- ഷാബി, ജുമീന, ഹകീം, റസാഖ്.

അല്ലാഹു പരേതന്റെ പരലോകം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.

==========

Sunday, 4 May 2025

സമൂഹം ഉണരണം

ഖത്തര്‍ മഹല്ല്‌ അസ്സോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സിറ്റി ഓഫീസില്‍ ചേര്‍‌ന്നു.ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ പ്രാരം‌ഭം കുറിച്ചു.അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ ആമുഖ ഭാഷണത്തിത്തിന്‌ ശേഷം അജണ്ടകള്‍ ഓരോന്നും ചര്‍‌ച്ചക്ക് വിധേയമാക്കി.

വലിയ ഒരുക്കങ്ങളോടെയും പ്രചരണങ്ങളോടെയും സാമൂഹ്യ ക്ഷേമ സം‌സ്‌ക്കരണ പ്രവര്‍‌ത്തനങ്ങള്‍‌ക്ക് സജ്ജമായാലും സമൂഹത്തിന്‌ ഉപകാരം ലഭിക്കുന്ന തരത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ ഓരോ അജണ്ടയും അവധാനതയോടെ കൈകാര്യം ചെയ്യുമ്പോഴാണ്‌ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ എന്ന് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. 

പൊതുവെയുള്ള സാമൂഹ്യ ഘടനയും നാടിന്റെ പൊതു കാര്യങ്ങളും മഹല്ലിന്റെ ഭാവിയും വര്‍‌ത്തമാനവും വര്‍‌ത്തമാന  കാലത്തെ സാം‌സ്‌കാരിക അപജയങ്ങളും പുതിയ തലമുറയെ കുറിച്ചുള്ള ആശയും ആശങ്കളും പങ്കുവെക്കപ്പെട്ടു.ധര്‍‌മവും അധര്‍‌മവും എല്ലാകാലത്തും ഉണ്ട്.സ്വീകരിക്കലും തിരസ്‌കരിക്കലും പുതുമയുള്ള കാര്യവുമല്ല.കൃത്യമായ രണ്ട് വഴികളുണ്ട്. ഏതു വേണമെങ്കിലും മനുഷ്യന്‌ സ്വീകരിക്കാം.ഇതില്‍ തിന്മയുടെ വഴി മുമ്പെന്നെത്തെക്കാള്‍ അത്യാകര്‍‌ഷകമായി മോഹിപ്പിക്കും വിധം മലര്‍‌ന്നു കിടക്കുകയാണ്‌.

ഇങ്ങനെ ഒരു പശ്ചാത്തലത്തില്‍  കേവലമായ നിസ്വാര്‍‌ഥതയും അതിനൊത്ത ആഗ്രഹങ്ങളും അതിലുപരിയുള്ള അഭിനിവേശവും കൊണ്ട് മാത്രം പുതിയകാല പ്രവണതകളും വൈകൃതങ്ങളും സ്വഭാവ ദൂഷ്യങ്ങളും ജീര്‍‌ണ്ണതകളും  നിര്‍‌മാര്‍‌ജനം ചെയ്യാന്‍ സാധിക്കുകയില്ല.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെ തന്നെ സമീപനങ്ങളില്‍ കാര്യമായ മാറ്റം കാലഘട്ടത്തിന്റെ തേട്ടമാണ്‌.ഇവിടെ പാടിപ്പതിഞ്ഞ പേടിപ്പെടുത്തലുകളും ഇതര ശാസനാ ശിക്ഷണ രീതികള്‍‌ക്കും മേലെ,ധാര്‍‌മികമായ ചട്ടക്കൂടുകളുടെ ശക്തമായ പിന്‍ബലത്തോടെ ബാല്യ കൗമാരങ്ങളെ ചേര്‍‌ത്ത് പിടിക്കാനുള്ള നൂതനവും തന്ത്രപരവുമായ മാര്‍‌ഗങ്ങള്‍ അവലം‌ബിക്കുകയാണ്‌ അഭിലഷണീയം. വഴികേടുകളിലേക്കുള്ള വഴിയടക്കുന്നതിന്റെ ഭാഗമായി സുഭദ്രമായ പുതിയ സങ്കേതങ്ങളിലേക്ക് മക്കളെ തിരിച്ചുവിടാനുള്ള മാര്‍‌ഗങ്ങളാണ്‌ ഒരുങ്ങേണ്ടതും ഒരുക്കേണ്ടതും. 

നിഷ്‌കളങ്കമായ മനസ്സിന്റെ ഉടമകളില്‍ നിഷ്‌പ്രയാസം സാധിച്ചെടുത്തിരുന്ന കാര്യങ്ങള്‍,ഏറെ ആയാസപ്പെട്ടാലും കഴിയാത്തത്ര ദൂരത്താണ്‌ പുതിയ കാലത്തിന്റെ ഭൂമിക.വിശ്വാസികളെ സം‌ബന്ധിച്ച് മതപരമായ അഥവാ ആത്മീയമായ മാനം വലിയ സാധ്യത തന്നെയാണ്‌.എന്നാല്‍ പുതു പുത്തന്‍ പ്രവണതകളെയും അനുഭവലോകത്തെയും നോക്കിക്കാണുന്ന ലോകരോട് കാലത്തിനനുസരിച്ച് സം‌വേദനം സാധ്യമാക്കാനുള്ള സാധ്യതകളെയും സാധുതകളെയും പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ നൈരന്തര്യം അനിവാര്യണ്‌ എന്ന് ചര്‍‌ച്ചയില്‍ സം‌ഗ്രഹിക്കപ്പെട്ടു.

ഇഫ്‌ത്വാര്‍ സം‌ഗമത്തോടൊപ്പം നടന്ന ക്യാമ്പയിന്‍ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അവധിയില്‍ നാട്ടിലുണ്ടായിരുന്ന പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.സം‌ഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന സലീം നാലകത്തും അസി.ജനറല്‍ സെക്രട്ടറി അനസ് ഉമറും ഏറെ അഭിമാനകരമായ ഒരു സംഗമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സം‌തൃ‌പ്‌തി രേഖപ്പെടുത്തി. 

ക്യാമ്പയിന്റെ ഭാഗമായി വിവിധതലങ്ങളില്‍ പ്രവര്‍‌ത്തിച്ച പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന അകത്തും പുറത്തുമുള്ള വ്യക്തിത്വങ്ങളുടെ മാതൃകാപരമായ സഹകരണം ഒരിക്കല്‍ കൂടെ പരാമര്‍‌ശിക്കുകയും നന്ദിരേഖപ്പെടുത്തുകയും ചെയ്‌തു.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തെ ആസ്‌പദമാക്കി ക്രിയാത്മകവും സര്‍‌ഗാത്മകവുമായ പരിപാടികള്‍ ഉണ്ടാകണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സ്‌ത്രീകള്‍‌ക്ക് വിശിഷ്യാ കുടൂംബ നാഥകള്‍‌ക്ക് പഠിക്കാനും പകര്‍‌ത്താനും കഴിയുന്ന വിധത്തിലുള്ള ബോധവത്കരണ പരിപാടികളുടെ ആവശ്യം അടിവരയിടപ്പെട്ടു.മക്കളുടെ കാര്യങ്ങള്‍ എന്തായാലും കൂടുതല്‍ അറിയുക ഉമ്മമാരാണ്‌.അതുകൊണ്ടു തന്നെ കുടുംബത്തിലെ സ്‌ത്രീകള്‍ ഇക്കാര്യങ്ങളില്‍ ജാഗരൂകരാകുകയും ബോധവതികളാകുകയും വേണ്ടതുണ്ട്. ഇവ്വിഷയത്തില്‍ മഹല്ല് സം‌വിധാനവുമായി കൂടിയാലോജിച്ച് ഒരു ജാഗ്രതാ ക്ലാസ്സ് സം‌ഘടിപ്പിക്കാന്‍ ധാരണയായി.

അസി.ജനറല്‍ സെക്രട്ടറി അനസ് ഉമറിന്റെ നേതൃത്വത്തില്‍ ഷാഹുല്‍ ഹുസ്സൈന്‍,ഫൈസല്‍ ഫാറൂഖ്,ജാസ്സിം,റ‌ഈസ് സഗീര്‍ എന്നിവരടങ്ങിയ  ഒരു ഉപസമിതിയെ സം‌ഘാടനത്തിനായി ഉത്തരവാദപ്പെടുത്തി.പ്രോഗ്രാമുകളും അജണ്ടകളും ഖ്യുമാറ്റ് സീനിയേഴ്‌‌സ് നിര്‍‌വഹിക്കും.പ്രചരണങ്ങള്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്യും.

മഹല്ലിന്‌ വേണ്ടി മാസാന്തം നിശ്ചിത വിഹിതം എന്ന വാഗ്‌ദത്തത്തിന്റെ പൂര്‍‌ത്തീകരണത്തിനായി സമാഹരണവും അതിന്റെ യഥാവിധിയുള്ള വിനിയോഗവും ഊര്‍‌ജ്ജസ്വലമാകണമെന്ന് അധ്യക്ഷന്‍ നിര്‍‌ദേശിച്ചു.

ഷാഹുല്‍ ഹുസ്സൈന്‍,തൗഫീഖ്,ഹാരിസ് അബ്ബാസ്,അനസ് ഉമര്‍, ജാസ്സിം എന്നിവരാണ്‌ നിയുക്തരായ സമിതി അം‌ഗങ്ങള്‍.

പള്ളി പരിപാലനത്തിലും അതിന്റെ ദൈനം‌ദിന കാര്യങ്ങള്‍‌ക്കും അനുഗുണമായ വിധത്തില്‍ ദീര്‍‌ഘവീക്ഷണത്തോടെയുള്ള പദ്ധതികളും ആസൂത്രണങ്ങളും ഇനിയും കാര്യക്ഷമമാകണം.മഹല്ല്‌ കാര്യങ്ങള്‍ സ്വയം പര്യാപ്‌തത കൈവരിക്കാനെന്ന വിധത്തില്‍ നടത്തപ്പെട്ട പദ്ധതികളിലൂടെ പൂര്‍‌ണ്ണമായി പരിഹാരമാകുന്നില്ല എന്ന നിരീക്ഷണവും പങ്കുവെക്കപ്പെട്ടു. മഹല്ല് സം‌വിധാനത്തില്‍ യുവതലമുറയുടെ പ്രാതിനിധ്യവും പങ്കളിത്തവും ഉറപ്പ് വരുത്താനുള്ള ബോധപൂര്‍‌വമായ ശ്രമങ്ങള്‍ വേണ്ടതുണ്ടെന്നും ചര്‍‌ച്ചകളില്‍ വിശദീകരിക്കപ്പെട്ടു. 

സാന്ത്വനം ഫണ്ടില്‍ നിന്നും മുന്‍ ഖ്യുമാറ്റ് അം‌ഗത്തിന്റെ ചികിത്സയിലേക്ക് ഇരുപത്തി അയ്യായിരം രൂപ അനുവദിക്കാന്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്‌ നിര്‍‌ദേശം നല്‍‌കി. 

ഖ്യുമാറ്റ് വാര്‍‌ഷിക വരിസം‌ഖ്യയായി 120 രിയാല്‍ നിജപ്പെടുത്താനുള്ള തീരുമാനം സമിതി അം‌ഗീകരിച്ചു,വൈസ് പ്രസിഡണ്ട് അസീസ് മഞ്ഞിയില്‍ സമാഹരണത്തിനും അനുബന്ധമായ കാര്യങ്ങള്‍‌ക്കും നേതൃത്വം നല്‍‌കും. വരിസം‌ഖ്യ ഒറ്റത്തവണയായൊ സൗകര്യപ്പെടുന്ന തവണകളായൊ അടച്ചാല്‍ മതിയാകും.സാമൂഹ്യക്ഷേമ വകുപ്പ് ഉപസമിതിയുടെ സമാഹരണ പ്രക്രിയയിലൂടെ വരിസം‌ഖ്യ പിരിച്ചെടുക്കലും ആകാമെന്ന നിര്‍‌ദേശവും പ്രവര്‍‌ത്തക സമിതി അം‌ഗീകരിച്ചു.

തിരുനെല്ലൂര്‍ ജുമാ മസ്‌ജിദില്‍ ആഴ്‌ച തോറും നടന്നു വരുന്ന ദിക്‌റ്‌ ഹല്‍‌ഖയുടെ അറുപതാം വാര്‍ഷികം മെയ്‌ 9 വെള്ളിയാഴ്‌ച വൈകീട്ട്‌ എട്ടിന്‌  സംഘടിപ്പിക്കുമെന്ന്‌ മഹല്ല്‌ കമ്മിറ്റി ഔദ്യോഗിക കത്തിലൂടെ അറിയിച്ചു. മഹല്ലിലെ വാര്‍‌ഷിക സമാഹരണത്തിന്റെ വലിയ സാധ്യതയായ ഈ വാര്‍‌ഷിക ഹല്‍‌ഖാ മജ്‌ലിസിലേക്ക് - സം‌രം‌ഭത്തിലേക്ക് കഴിയും വിധമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ അധ്യക്ഷന്‍ ഓര്‍‌മപ്പെടുത്തി.

രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന യോഗം സീനിയര്‍ അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ സാമപനവും പ്രാര്‍‌ഥനയും നടത്തി.

18/25 പേര്‍ ഹാജര്‍ രേഖപ്പെടുത്തി.

===========

പങ്കെടുത്തവര്‍

-------------

ഷറഫു ഹമീദ്

റഷീദ് കെജി

ആരിഫ് ഖാസ്സിം

അസീസ് മഞ്ഞിയില്‍

അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍

സമീര്‍ കുഞ്ഞിമോന്‍

ഷഹീര്‍ അഹമ്മദ്

അനസ് ഉമര്‍

ഹം‌ദാന്‍ ഹം‌സ

അബൂബക്കര്‍ സിദ്ദീഖ്

ഫൈസല്‍ ഫാറൂഖ്

ഷൈദാജ്

റഷാദ് ഖുറൈഷി

സലീം എന്‍.കെ

ഷാഹുല്‍ ഹുസ്സൈന്‍

മുഹമ്മദ് റ‌ഈസ്

ഷാഹിദ് ഹുസ്സൈന്‍

ജാസ്സിം

---------









Thursday, 1 May 2025

അലിഫിന്‌ ആദരം

വടക്കേ മലബാറിലെ മുസ്ലിം കല്യാണ വീടുകളിൽ പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമാണ്‌ മുട്ടിപ്പാട്ട്. 

അക്കാലത്ത് കല്യാണ വീടുകളിൽ കല്യാണരാവിവില്‍ ആഘോഷം പൊലിപ്പിക്കാനും പുതുമാരന്‍ പുറപ്പെട്ടിറങ്ങുമ്പോഴും വലിയ ആവേശത്തോടെ താളാത്മകമായ ചുവടുകളോടെ ഈ കലാരൂപം അവതരിപ്പിച്ചു പോന്നിരുന്നു.

വധൂവരനമാരെ വര്‍‌ണ്ണിച്ചു കൊണ്ട് പ്രത്യേക ഈരടികളുമായി വാദ്യോപകരണങ്ങള്‍ ഒന്നുമില്ലാതെ സം‌ഘമായി അവതരിപ്പിച്ചു കൊണ്ടിരുന്ന ഈ ഹൃദ്യമായ കല പുതിയ കാലത്ത് പുതിയ ഹാവഭാവാധികളോടെ വിശിഷ്യാ യുവാക്കള്‍‌ക്കിടയില്‍ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.

ഇതിന്റെ അലയൊലികള്‍ പ്രവാസ ലോകത്തും ഏറെ സ്വീകര്യത നേടിയിട്ടുണ്ട്. ഖത്തറില്‍ അലിഫ് മുട്ടിപ്പാട്ട് സം‌ഘം മലയാളികളുടെ ഹരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

അനുഗ്രഹീത കലാകാരനായ ഷക്കീര്‍ വെന്മേനാട് റ‌ഈസ് സഗീര്‍ തുടങ്ങിയ യുവ പ്രതിഭകളാണ്‌ സംഘത്തെ നയിക്കുന്നത്.ഏറെ ആസ്വാദകരും അനുധാവകരും ഉള്ള വ്‌ളോഗുകളിലൂടെ പ്രസിദ്ധനായ റ‌ഈസ് സഗീര്‍ തൃശൂര്‍ - തിരുനെല്ലൂര്‍ സ്വദേശിയാണ്‌. 

ഷക്കീർ,റഈസ് സഗീർ, ഷഹൽ, ആബിദ്, ഷഹദ്, നസീബ്, ഷമീജ്, ഷെക്കി,സാദിഖ്,സാദിഖ് അലി,ആഷിക്,ഷവാൻ,ഷാബിർ,താജു തുടങ്ങിയ പതിനാലം‌ഗ ഗായക സം‌ഘമാണ്‌ അലിഫ് മുട്ടിപ്പാട്ടില്‍ തകര്‍‌ത്ത് പെയ്‌തിറങ്ങുന്ന അനുഗ്രഹീതരായ കലാകാരന്മാര്‍.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം‌സ്‌കാരിക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ര്‍ പ്രസിഡണ്ട് എ.​പി.മ​ണി​കണ്‌‌‌ഠന്‍ അലിഫ് മുട്ടിപ്പാട്ട് സം‌ഘത്തെ പ്രത്യേക പുരസ്‌കാരം നല്‍‌കി ആദരിച്ചു.

========

ഐ.​സി.​സി​ ലോ​ഗോ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം‌സ്‌കാരിക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ന് ഇ​നി പു​തി​യ ലോ​ഗോ. 30 വ​ർ​ഷ​മാ​യി ഐ.​സി.​സി​യു​ടെ പ്ര​തീ​ക​മാ​യി നി​ന്ന ലോ​ഗോ പ​രിഷ്‌കരി​ച്ചാ​ണ് മാ​റു​ന്ന കാ​ല​ത്തി​ന്റെ പു​തു​മ​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ ലോ​ഗോ ത​യാ​റാ​ക്കി​യ​തെ​ന്ന് ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി.മ​ണി​കണ്‌‌‌ഠന്‍ അ​റി​യി​ച്ചു.

മെയ്‌ രണ്ടാം വാരത്തില്‍ നടക്കുന്ന കാര്‍‌ണിവല്‍ വേദിയില്‍ വെച്ച് ലോഗോ പ്രകാശനം ചെയ്യും.

മുല്ലശ്ശേരി തിരുനെല്ലൂര്‍ അബുബിലാല്‍ അടക്കമുള്ള ഒരു ടീമാണ്‌ ലോഗോ പരികല്‍‌പന ചെയ്‌തത്.